Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CJP

ധൈര്യമുണ്ടെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടൂ; നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് അഭിജിത് ദിപ്കെ

ന്യൂഡൽഹി: വിദേശപഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമുള്ള ധനസഹായത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക്  മറുപടിയുമായി സിജെപി അധ്യക്ഷൻ അഭിജിത് ദിപ്കെ. തന്‍റെ വിദ്യാഭ്യാസത്തിന്‍റെയും ധനസഹായത്തിന്‍റെയും എല്ലാ വിവരങ്ങളും പരസ്യമാക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

അതേ മാനദണ്ഡം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാക്കണം. മോദി തന്‍റെ ബിരുദ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണമെന്നും അഭിജിത് ദിപ്കെ ആവശ്യപ്പെട്ടു. അഭിജിത് ദിപ്കെയുടെ പിതാവിന്‍റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്തിലെ ഒരു വിവരാവകാശ പ്രവർത്തകൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പിതാവിന് മകന്‍റെ വിദേശപഠനത്തിനുള്ള ചെലവ് എങ്ങനെ വഹിക്കാൻ കഴിഞ്ഞുവെന്നാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം. ഇതിന് പിന്നാലെ അഭിജിത് ദിപ്കെ തന്‍റെ പഠനച്ചെലവുകളുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനിടെ ഡീൻസ് സ്കോളർഷിപ്പായി ഒരു സെമസ്റ്ററിന് 12,500 ഡോളർ വീതം ലഭിച്ചു. 

മൂന്ന് സെമസ്റ്ററുകളിലായി ആകെ 37,500 ഡോളർ ലഭിച്ചതിന്‍റെ രേഖകളാണ് അദ്ദേഹം പുറത്തുവിട്ടത്. പഠനച്ചെലവിന്‍റെ ശേഷിച്ച ഭാഗം ബാങ്ക് വായ്പയിലൂടെയാണ് കണ്ടെത്തിയതെന്നും ആ വായ്പയുടെ തിരിച്ചടവ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്തെങ്കിലും സംശയമുള്ളവർക്ക് നിയമാനുസൃതമായി അന്വേഷിക്കാം.ഏത് അന്വേഷണ ഏജൻസിക്കും തന്‍റെ സാമ്പത്തിക രേഖകൾ പരിശോധിക്കാമെന്നും  അഭിജിത് ദിപ്കെ പറഞ്ഞു.

ആരോപണങ്ങൾക്ക് മറുപടിയായി രേഖകൾ തന്നെയാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മറ്റുള്ളവരുടെ സാമ്പത്തിക കാര്യങ്ങൾ ചോദ്യം ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകളും പിഎം കെയർസ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടു.

National

രാജ്യതലസ്ഥാനത്ത് സമരാഗ്നി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു. മുന്നോട്ടുവെച്ച ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.

പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും വൻ പോലീസ് സംഘത്തെ വിന്യസിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പിന്‍റെ ഭാഗമായി സെൻട്രൽ ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് ഈ മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം തടസപ്പെടുന്നത്.

പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ. അതേസമയം ജന്തർ മന്തറിലെ പ്രതിഷേധം സമാധാനപരമായി പുരോഗമിക്കുമ്പോഴും പുറത്ത് സൻസദ് മാർഗിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി.

National

സൈബർ ആക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി ധർമേന്ദ്ര പ്രധാന്‍റെ മകൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്‍റെ മകൾ നൈമിഷ പ്രധാൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി. വിദേശത്ത് ഉപരിപഠനം നടത്തിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻതോതിൽ സൈബർ ആക്രമണവും വിമർശനവും ഉയർന്നതിനെ തുടർന്നാണ് നടപടി.

യുഎസിലെ മസാച്യുസെറ്റ്സിലുള്ള ടഫ്റ്റ്സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്നാണ് നൈമിഷ എൽഎൽഎം രുദം പൂർത്തിയാക്കിയത്. നിലവിൽ യുസ്.-ഇന്ത്യ പാർട്ണർഷിപ്പ് ഫോറത്തിൽ സീനിയർ അസോസിയേറ്റായി പ്രവർത്തിക്കുകയാണ് ഇവർ.

നീറ്റ് ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ നൈമിഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തിയ പ്രതിഷേധക്കാർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, വിദേശ പഠനത്തെ ചോദ്യം ചെയ്തും വ്യാപകമായി കമന്‍റുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. ടഫ്റ്റ്സ് സർവകലാശാലയുടെ ഔദ്യോഗിക അക്കൗണ്ടുകളിലും പ്രതിഷേധക്കാർ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, നൈമിഷയ്‌ക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. വിഷയം വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ടതാണെന്നും അതിലേക്ക് അദ്ദേഹത്തിന്റെ കുടുംബത്തെയും മകളെയും വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ വാദം.

 

Kerala

സിപിഎം-ബിജെപി എന്നല്ല, സിജെപി എന്നാണ് പറയേണ്ടതെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം: യുഡിഎഫിനെ തോൽപ്പിക്കാൻ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും കേരളത്തിൽ അവർ സിജെപി ആയി മാറിയിരിക്കുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.

കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര അന്വേഷണ ഏജൻസികൾ യുഡിഎഫ് നേതാക്കളെ നിരന്തരം വേട്ടയാടുകയാണ്. എന്നാൽ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അവർ കേരള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

ലോക്സഭാ പ്രതിപക്ഷ നേതാവായ തനിക്കെതിരേ 36 കേസുകളാണ് ഈ ഏജൻസികളെടുത്തത്. 55 മണിക്കൂറോളം കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ ചോദ്യം ചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിക്കെതിരേ അവർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുന്നതു കൊണ്ടാണെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറിമാരായ സച്ചിൻ പൈലറ്റ്, ദീപ ദാസ്മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു.

Latest News

Corehub Up